Saturday, 19 January 2013

ഭാഗ്യദോഷം



ഏതോ മൂകസന്ധ്യയിലാരോ പാടി,
ഏഴായിരം പിശാചുക്കള്‍ അതേറ്റുപാടി
മനുഷ്യരാശിതന്‍ നാശമടുത്തു
മാനവര്‍ തമ്മില്‍ തല്ലി മരിച്ചു

പിശാചുക്കള്‍ ഭൂവിലിറങ്ങി
പിച്ചവെക്കും പൈതങ്ങളതുകണ്ട് ഭയന്നു
മനുഷ്യരാശിതന്‍ അടിത്തറയിളകി ധര്‍മ്മവും നീതിയും ഇളകിത്തെറിച്ചു
മതത്തിനോ മണ്ണിനോ വേണ്ടി മനുഷ്യര്‍ തമ്മില്‍ കലഹം

കലിയുഗത്തിന്‍ കാളിമയില്‍ മനുഷ്യര്‍ മുങ്ങിക്കുളിച്ചു
ധര്‍മ്മ അധര്‍മ്മ നീതി അനീതികള്‍ തമ്മിലേറ്റ് മുട്ടുന്നു
ആത്മമിത്രങ്ങള്‍,ബന്ധുക്കള്‍,കൂടപ്പിറപ്പുകള്‍ തമ്മിലേറ്റ് മുട്ടുന്നു
ഇവിടെയോ അധര്‍മ്മം ജയിക്കുന്നു അനീതി നിലന്നില്‍ക്കുന്നു

ചൂടിനാല്‍ ഭൂമി വരളുന്നു,
ചുടു നിണത്താല്‍ ഭൂമി കുളിക്കുന്നു
ഭൂ നിലങ്ങള്‍ വെട്ടി മുറിക്കപ്പെടുമ്പോള്‍
ഭൂമിതന്‍ ആര്‍ത്തനാദം ആര് കേള്‍ക്കാന്‍ ?

കാറ്റിന്‍ വേഗത്തില്‍ മനുഷ്യര്‍ കാലത്തെ മറിക്കടക്കുന്നു
കലിയുഗത്തില്‍ ജീവിക്കും മാനവര്‍ കാരണമില്ലാതെയും കലഹിക്കുന്നു
ആര്‍ക്കുവേണ്ടിയെന്തിനുവേണ്ടിയെന്നറിഞ്ഞുക്കൂടാ
ആര്‍ക്കും ആരോടും പകയില്ലതാനും

അന്ധനും മൂകനും ബധിരനുമുള്ളീ ഭൂവില്‍
ആരും അന്ധമൂകബധിരരുമല്ലതാനും
മരണം മനുഷ്യനെ മറ്റൊരു ലോകത്തെത്തിക്കും
മനുഷ്യര്‍ അവിടെയും കലഹിക്കില്ലെന്നെന്തുറപ്പ്?

മരണം ഒരിക്കലെ സംഭവിക്കുകയുള്ളൂവെന്നതിനാല്‍
മരണത്തെ ഭയമില്ലാത്തവരുമുണ്ടി ഭൂമിയില്‍
ഭാവി പ്രവചിക്കാന്‍ പറ്റിയവരാരും ഭൂമിയിലില്ലയെന്നതൊരു നഗ്ന സത്യം
ഭാവിത്തലമുറയെന്തു ചെയ്തുയിതിനെല്ലാം ഭാഗ്യദോഷം എന്നെല്ലാതെ എന്തുചൊല്ലാന്‍

No comments:

Post a Comment