Sunday, 1 July 2012

കള്ളൻ







മുറിയില്‍ എന്തോ ഒരനക്കം,ആരോ മുറിയില്‍ കയറിയിരിക്കുന്നു,ഞാന്‍ മെല്ലെ കണ്ണ് തുറന്നു  നോക്കി.തലയും കണ്‍പ്പീലികളും നരച്ച ഒരു വൃദ്‌ധന്‍,അയാള്‍ എന്തോ തിരയുകയാണ്.കള്ളനാണ് തീര്‍ച്ച. ഞാന്‍ കട്ടിലില്‍ നിന്നും പതുക്കെ എഴുന്നേറ്റു.അനക്കം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി കയ്യിലിരുന്ന വടി കൊണ്ടെന്നെ അടിക്കാനായി ഓങ്ങി,ഞാന്‍ വടിയില്‍ കയറിപ്പിടിച്ചു.വടിയില്‍ പിടിച്ചു വലിച്ചുക്കൊണ്ട് അയാളെന്‍റെ കയ്യില്‍ കടന്നുപ്പിടിച്ചു,ഞാന്‍ പരമാവധി ബലം പ്രയോഗിച്ചു കൈവിടുവിക്കാന്‍ നോക്കി.പക്ഷെ അയാളെന്‍റെ കയ്യിലെ പിടി മുറുക്കുകയാണ്,എന്‍റെ ഞരമ്പുകള്‍ മുറുകുന്നു,രക്തത്തിന്‍റെചലനം നിലച്ചുക്കൊണ്ടിരിക്കുന്നു,സിരകള്‍ നിശ്ചലമാകുന്നു,എന്‍റെ കൈ തളരുകയാണ്.ഒരു കിളവന് ഇത്രയും ആരോഗ്യമോ? വീണ്ടുമോന്നുമാലോചിച്ചില്ല ഞാനയാളുടെ തള്ളവിരലില്‍ ആഞ്ഞുക്കടിച്ചു,വേദന കൊണ്ട് “ഞാന്‍” പുളഞ്ഞുപ്പോയി.ചാടിയെഴുന്നേറ്റു നോക്കുമ്പോള്‍ എന്‍റെ തള്ളവിരലില്‍ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു.


അപ്പോഴും ടൈംപീസിന്‍റെ സൂചി അഞ്ചില്‍ നിന്നും പ്രയാണം തുടരുകയായിരുന്നു.

Wednesday, 27 June 2012

അലാറം..


അകലെയെവിടെയോ പട്ടി ഓരിയിടുന്ന ശബ്ദം, സമയം പാതിരയായിരിക്കുന്നു. വിജനമായ പാത,ഇരുവശത്തുമുള്ള മരങ്ങളുടെ ചില്ലകള്‍ക്കിടയിലൂടെ നിലാവിന്റെ കസവ് വെളിച്ചം ഊര്‍ന്നിറങ്ങി നിഴലുകളായി ആടുന്നു. കനത്ത നിശബ്ധദ ആ പാതയിലൂടെ ഏകനായി നടക്കുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭയം കഥകളിലും മറ്റും കേള്‍ക്കുന്ന പോലെ യക്ഷികളുണ്ടാകുമോ? വെള്ളസാരിയുമുടുത്ത് ചുണ്ണാമ്പ് ചോദിച്ചു അടുത്തുവന്നു കഴുത്തിലെ ഞരമ്പ്‌ കടിച്ചു മുറിച്ചു രക്തം കുടിക്കുന്ന യക്ഷികള്‍, ഓരോ നിഴലിനും പേടിപ്പെടുത്തുന്ന ഓരോരോ രൂപങ്ങള്‍ ചിലതിനു ആനയുടെ ചിലത് പോത്തിന്റെ കാലന്റെ വാഹനമാണല്ലോ പോത്ത് എന്നോര്‍ത്തപ്പോള്‍ എന്റെ ഭയം ഇരട്ടിയായി. പെട്ടെന്ന് ഒരു പട്ടി മോങ്ങികൊണ്ട് എന്റെയടുത്തുകൂടി കടന്നു പോയി ഞെട്ടിത്തിരിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഒരു വണ്ടി ഭയങ്കരമായ അലര്‍ച്ചയോടെ “അലാറം” മുഴക്കിക്കൊണ്ട് എന്‍റെ നേര്‍ക്ക്‌ പാഞ്ഞുവരുന്നു ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ചുകൊണ്ട് ഓടി ഇല്ല എനിക്ക് ഓടാനാവുന്നില്ല എന്‍റെ കാലുകള്‍ കുഴയുന്നു സര്‍വത്ര ഞരമ്പുകളും തളരുന്നു എന്നെ ആകെ വിയര്‍ക്കുന്നു ഞാനിപ്പോള്‍ വീഴും, വീണു. ആ വണ്ടി എന്‍റെ ദേഹത്തുക്കൂടെ കയറിയിറങ്ങി, വാരിയെല്ലുകള്‍ നുറുങ്ങുന്ന ശബ്ദം വേദന കൊണ്ട് ഞാന്‍ പുളയുന്നു എന്‍റെ ബോധം നഷ്ടപെടാന്‍ തുടങ്ങുന്നു വളരെ പ്രയാസപെട്ടു ഞാന്‍ നോക്കുമ്പോള്‍ കറുത്ത് തടിച്ച് വലിയ ചുണ്ടുകളുള്ള ചോരക്കിനിയുന്ന പല്ലുകള്‍ കാട്ടി അതിന്‍റെ ഡ്രൈവര്‍ എന്നെ നോക്കി ചിരിക്കുന്നു. 
“അലാറം” ഇപ്പോഴും അടിച്ചുക്കൊണ്ടിരിക്കുന്നു ഞാന്‍ മെല്ലെ കണ്ണുത്തുറന്നു നോക്കുമ്പോള്‍ ക്ലോക്കില്‍ സമയം അഞ്ചര “ദൈവമേ” രാവിലെ കാണുന്ന സ്വപ്നം ഫലിക്കുമോ എന്തോ?  

Wednesday, 11 April 2012

ശിരോ കവചം

രാവിലെ ബൈക്കിന്റെ ചാവിയുമെടുത്ത് ഇറങ്ങിയപ്പോഴേ മനസ്സില്‍   എന്തോ എടുക്കാന്‍ മറന്നത് പോലെയൊരു ശങ്ക.എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല.കയ്യിലേക്ക് നോക്കി വാച്ച് എടുത്തിട്ടുണ്ട്,പോക്കറ്റില്‍ തപ്പി നോക്കി മൊബൈല്‍ ഫോണും പേഴ്സും എടുത്തിട്ടുണ്ട്.പിന്നെയുള്ളത് തല ചീകാനുള്ള ചീപ്പാണ് അതും ഉണ്ട്.ആ ... എന്തെങ്കിലും ആകട്ടെ എന്ന് കരുതി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു വീടിനു പുറത്തിറങ്ങി. എങ്കിലും എന്തായിരിക്കും ഞാന്‍ മറന്നതെന്നുള്ള ചിന്ത വഴിയിലുടന്നീളം എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.ബൈക്ക് ഗ്രാമ വീഥിയില്‍ നിന്നും നഗരത്തിലേക്കുള്ള് വീഥിയില്‍   കയറിയതും  ഒരു പോലീസുകാരന്‍ എന്‍റെ ബൈക്കിനു കൈ കാണിച്ചു. ലിഫ്ടിനായിരിക്കും എന്ന് കരുതി ഞാന്‍ ബൈക്ക്‌ നിറുത്തി.ഫൈന്‍ അടക്കാനുള്ള രശീതി കയ്യിലേക്ക് തന്നപ്പോഴാണ്‌ എന്‍റെ തല സംരക്ഷിക്കാനുള്ള ശിരോ കവചമാണ് ഞാന്‍ എടുക്കാന്‍ മറന്നത് എന്നെനിക്കു മനസ്സിലായത്‌.

(കേരളത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കാലത്ത് കുറിച്ചത്)

Monday, 23 January 2012

പ്രിയ സഖി


പുലര്‍ കാലെ പെയ്ത മഴയില്‍ ഓര്‍മ്മയിലേക്കോടിയെത്തി എന്‍റെ ബാല്യം,          
 ഞാനോടി നടന്ന ഇടവഴികളില്‍, കാലികള്‍ മേയുന്ന പാടങ്ങളില്‍,ഇന്നുമുണ്ടാ ബാല്യം,
 ചെമ്പകപ്പൂവിന്‍ നിറമുള്ള എന്‍ സഖിയും ഞാനും മണ്ണപ്പം ചുട്ട് കളിച്ച ബാല്യം,
 പിച്ചകപ്പൂ മാല കൊരുത്ത്‌ അച്ചനും അമ്മയും കളിച്ച ബാല്യം,
 അന്നൊരു രാവിലവളെന്നോടു ചൊല്ലി ഞാനിന്നു പോയി നാളെ വരാമെന്ന്
 പിന്നെയും പുലരി വന്നു കൂടെ മഴയും "പക്ഷെ" അവള്‍ മാത്രം വന്നില്ല.
 ഞാനവളെയും തേടിയലഞ്ഞു അവള്‍ പോയതെവിടേക്കെന്നെനിക്കറിയില്ലായിരുന്നു,  
          പലരോടും ചോദിച്ചു ആരുമൊന്നും പറഞ്ഞില്ല ഞാന്‍ അവളെയും കാത്തിരുന്നു.
 എന്‍ പ്രിയ സഖി ഇന്നു ഞാറിയുന്നു നീ പോയതെവിടേക്കെന്ന്‌
 നീയെത്തിയ ലോകത്തും മഴപ്പെയ്യുന്നുവോ? നീയെന്നെയുംകാത്തിരിക്കുന്നുവോ?
 ഒരു നാളില്‍‌ ഞാനുമവിടെയെത്തും ആ നിമിഷത്തിനായി കാത്തിരിപ്പൂ ഞാന്‍‌
                                                                       
Saleem Valiyakath